Join Our Whats App Group

പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതിൽ വിദഗ്ദ്ധ; പോക്‌സോ കേസിലെ കൂട്ടുപ്രതി അഞ്ജലി ലഹരി മരുന്നുകള്‍ക്ക് അടിമ

 


ഫോര്‍ട്ട് കൊച്ചിയി പ്രവർത്തിക്കുന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമയായ റോയ് വയലാട്ട് പ്രതിയായ പോക്‌സോ കേസിലെ കൂട്ടുപ്രതിയായ അഞ്ജലി വടക്കേപ്പുര ലഹരിമരുന്നുകള്‍ക്ക് അടിമ എന്ന് തെളിഞ്ഞു . ഇവർ താന്‍ കഴിക്കുന്നത് ബിപിയുടെ ഗുളികയാണെന്നാണ് പലരോടും പറയുന്നത്.


അതേപോലെ തന്നെ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയാണ് അഞ്ജലി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നതും. നമ്പര്‍ 18 ഹോട്ടലിൽ നടക്കാറുള്ള ലഹരിമരുന്ന് പാര്‍ട്ടിയെക്കുറിച്ച് പരാതിക്കാരിയായ പെണ്‍കുട്ടിയും ഇടയ്ക്ക് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്നെ ഹോട്ടലിൽ നടക്കുന്ന പാര്‍ട്ടിയില്‍ എത്തിച്ച ശേഷം ലഹരി കലര്‍ന്ന പാനീയം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.


അന്നേ ദിവസം പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പെണ്‍കുട്ടികളും ലഹരി ഉപയോഗിച്ചിരുന്നതായും ഈ പെണ്‍കുട്ടികളെ റോയി ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും തങ്ങളോടും മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ബഹളം വച്ചാണ് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി

ഈ സമയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അഞ്ജലിയും ശൈജുവും തങ്ങളെ തടഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു.


അഞ്ജലിയായിരുന്നു റോയി പെണ്‍കുട്ടിയെ പീഡിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറയുന്നത്. മാത്രമല്ല, പൊലീസില്‍ പീഡനവിവരം അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസിൽ അഞ്ജലിക്ക് പുറമെ റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചനും കേസില്‍ പ്രതിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group