Join Our Whats App Group

വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത് 10 ദിവസത്തെ അവധിക്ക്; തിങ്കളാഴ്ച ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും പോയി, പിന്നെ കണ്ടെത്തിയത് ഇന്നലെ രാവിലെ ചേറ്റുവപ്പുഴയിലെ പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയില്‍! വിവാഹ പിറ്റേന്ന് കാണാതായ യുവാവിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

 


വിവാഹ പിറ്റേന്ന് കാണാതായ യുവാവിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.


തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കറിന്റെ മകന്‍ ധീരജിനെയാണ്(37) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേറ്റുവ കായലില്‍ മുങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.


കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജും മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. അന്ന് നടന്ന പാര്‍ട്ടിയ്ക്കിടെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പേരില്‍ ധീരജ് ദു:ഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുകയുണ്ടായി. ഇത് തന്നെയാണോ മരണത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലില്‍ നിന്നും പോയിരുന്നു. രാത്രിയായിട്ടും ധീരജ് വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്.


കഴിഞ്ഞ ദിവസം രാവിലെ ചേറ്റുവപ്പുഴയിലെ പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിലാണ് യുവാവിന്റെ മൃതദേഹം കുടുങ്ങിയത്. രാത്രി പുഴയില്‍ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ലുലു ഗ്രൂപ്പ് കമ്ബനിയിലെ ജീവനക്കാരനാണ് ധീരജ്. വിവാഹത്തിനായി പത്ത് ദിവസത്തെ അവധിക്കാണ് നാട്ടിലേക്ക് എത്തിയത്

Post a Comment

Previous Post Next Post
Join Our Whats App Group