Join Our Whats App Group

റോഡ് പണിക്ക് വന്ന യുവാവുമായി പ്രണയം, കാമുകൻ നാട്ടിൽ പോയ തക്കം നോക്കി ബംഗാളിയെ വിളിച്ച് വീട്ടിൽ കയറ്റി ; വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 


കൊല്ലം : 

വീട്ടമ്മയായ യുവതിയുമായി അടുപ്പം കാണിച്ച ബംഗാൾ സ്വദേശിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വെട്ടേറ്റു. തലയ്ക്ക് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഓയൂർ സ്വദേശി ജഹാനയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ കോടനാട് സ്വദേശി വിപിൻ (36) നെയാണ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.


വിവാഹിതയായ ജഹാന നാല് വർഷം മുൻപാണ് വിപിനുമായി പ്രണയത്തിലായത്. റോഡ് പണിക്കെത്തിയ വിപിൻ ജഹാനയുടെ വീടിനടുത്തുള്ള വാടക വീട്ടിൽ താമസിച്ച് വരുന്നതിനിടെയാണ് പരിചയപ്പെടുന്നത് വിപിനുമായി ജഹാനയ്ക്ക് അടുപ്പമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. ഭർത്താവ് പോയതോടെ വിപിൻ ജഹാനയ്‌ക്കൊപ്പം താമസിക്കാൻ ആരംഭിച്ചു.


വിപിനുമായി താമസിക്കുന്നതിനിടയിൽ ജഹാന ഒരു ബംഗാൾ സ്വദേശിയുമായി അടുപ്പത്തിലായിരുന്നു. വിപിൻ നാട്ടിൽ പോയ സമയത്ത് ബംഗാൾ സ്വദേശി ജഹാനയെ കാണാൻ വീട്ടിൽ എത്തിയിരുന്നു. രാത്രി കാലങ്ങളിൽ ഇയാൾ ജഹാനയെ കാണാൻ വന്ന് പോകുന്നതായി ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം വിപിനെ അറിയിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ജഹാനയും വിപിനും വഴക്കിടുകയും വിപിൻ നാട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.


വിപിൻ വഴക്കിട്ട് പോയതോടെ ജഹാന ബംഗാൾ സ്വദേശിയെ വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. എന്നാൽ നാട്ടിൽ പോയ വിപിൻ ജഹാനയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജഹാന ഫോൺ എടുക്കാനോ സംസാരിക്കാനോ തയ്യാറായില്ല. തുടർന്ന് നാട്ടിൽ നിന്നും മടങ്ങിയെത്തിയ വിപിൻ രാത്രി ജഹാനയുടെ വീട്ടിൽ എത്തി ബംഗാൾ സ്വദേശിയെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ തടയാൻ ശ്രമിച്ച ജഹാനയുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ജഹാനയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ജഹാനയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group