Join Our Whats App Group

ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നിരവധി പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് ഏര്‍പ്പെടേണ്ടി വന്നു .... റൂമില്‍ കയറുമ്പോള്‍ രണ്ടു മണിക്കൂറിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെ , 27 കാരിയുടെ തുറന്നു പറച്ചില്‍..

 


കൊച്ചി: 

ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 27 കാരി പൊലീസില്‍ സംഭവത്തെ കുറിച്ച് പരാതി നല്‍കിയതോടെയാണ് കേരളത്തെ ഞെട്ടിച്ച കപ്പിള്‍സ് സ്വാപ്പിംഗിനെ കുറിച്ച് വിവരം ലഭിച്ചത്.

സ്വന്തം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറയുന്നത്. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭര്‍ത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.


അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2014 ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ആദ്യ കുട്ടി ജനിച്ച് മൂന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് യുവതിയോട് മറ്റു പുരുഷന്മാരുമായി ലൈംഗിക വേഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ എതിര്‍ത്ത യുവതിയോട് ഭര്‍ത്താവ് ആത്മഹത്യ ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ യുവതി ഇതിന് സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നിരവധി പുരുഷന്മാര്‍ക്കൊപ്പമാണ് ലൈംഗിക വേഴ്ചയ്ക്ക് ഏര്‍പ്പെടേണ്ടി വന്നത്. റൂമില്‍ കയറുമ്പോള്‍ രണ്ടു മണിക്കൂറിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ ഭര്‍ത്താവ് ഉപയോഗിക്കും.


നരകയാതനകള്‍ക്കിടയില്‍ യുവതി ഇനിയും ഇത് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ പലരുമായി വേഴ്ച നടത്തുന്ന വീഡിയോ ദൃശ്യം തന്റെ കയ്യിലുണ്ടെന്നും അത് സഹോദരങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വീണ്ടു പ്രതിസന്ധിയിലായ യുവതി ഇയാളുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വന്നു. കുട്ടികളെ ഓര്‍ത്തും മറ്റുള്ളവര്‍ അറിഞ്ഞാലോ എന്ന ഭയം ഉള്ളതു കൊണ്ടും എല്ലാം സഹിച്ചു. രണ്ടു കുട്ടികള്‍ ആയതോടെ യുവതിയുടെ പ്രസവം ഇയാള്‍ നിര്‍ബന്ധിപ്പിച്ചു നിര്‍ത്തി. മറ്റുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ കുട്ടികള്‍ ഉണ്ടാകാതിരിക്കാനായാണ് എന്നാണ് അതിന് പറഞ്ഞ കാരണം.


ഒടുവില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വ്‌ളോഗറോട് തന്റെ ദുരിത പൂര്‍ണ്ണമായ ജീവിക കഥ പറയുകയും വ്‌ളോഗറുടെ നിര്‍ദ്ദേശ പ്രകാരം യുവതി പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇതോടെയാണ് ഭര്‍ത്താവടക്കമുള്ള സംഘത്തെ പൊലീസ് പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group