Join Our Whats App Group

കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ വെടിവച്ചു: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍



വയനാട്: കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയില്‍ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി പ്രതികള്‍ യുവാവിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോട്ടത്തറ സ്വദേശി ജയന്‍ ആണ് വെടിയേറ്റ് മരിച്ചത്. ഇയാള്‍ക്കൊപ്പം വെടിയേറ്റ സുഹൃത്ത് ഷരുണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കാട്ടുപന്നിയെ തുരത്തുന്നതിനിടെയാണ് ഇരുവര്‍ക്കും വെടിയേറ്റത്ത്. തുടക്കത്തില്‍ തോക്കില്‍ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതായിരിക്കാമെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ദൂരെ നിന്നുമാണ് ജയന് വെടിയേറ്റത് എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഇതോടെ പൊലീസ് ജയന്റെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരെയും പ്രദേശവാസികളെയും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്. വെടിയേറ്റ് മരിച്ച ജയന്റെയും പരിക്കേറ്റ ഷരുണിന്റെയും ശരീരത്തില്‍ നിന്ന് ഓരോ വെടിയുണ്ടകളാണ് കണ്ടെത്തിയത്

Post a Comment

أحدث أقدم
Join Our Whats App Group